2012 ജൂൺ 29, വെള്ളിയാഴ്‌ച

സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ അദാലത്ത്:വിദ്യാര്‍ഥികള്‍ നെട്ടോട്ടത്തില്‍.

എടപ്പറമ്പ്:സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് തിരുത്തല്‍ വരുത്തുന്നതിന്‌ വിദ്യാഭ്യാസ വകുപ്പ് ആവിശ്കരിച്ച ജില്ലാ അദാലത്തില്‍ ഹാജരാക്കാനുള്ള രേഖകള്‍ക്കായ് വിദ്യാര്‍ഥികള്‍ നെട്ടോട്ടമോടുകയാണ്‌.അദാലത്ത് എന്ന് കേട്ടപ്പോള്‍ തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ വേഗത്തില്‍ ശരിയാക്കിക്കളയാം എന്ന ആവേശത്തില്‍ ഇറങ്ങിയവര്‍ യഥാസമയം രേഖകള്‍ ലഭിക്കാതെ ബുദ്ധിമുട്ടിലായി.
          നിരവധി രേഖകളാണ്‌ വിവിധ ഓഫീസുകളില്‍ നിന്നും ലഭിക്കാനുള്ളത്.പഞ്ചായത്ത് ഓഫീസ്,വില്ലേജ് ഓഫീസ്,മുമ്പ് പടിച്ച സ്കൂളുകള്‍,ട്രഷറി,തുടങ്ങി ഏതാണ്ട് ഒരു പാരഗണ്‍ ചെരുപ്പ് തേയാനുള്ള വകയുണ്ട്.
             ഇത്രയും ഓഫീസുകളില്‍ നിന്നും പേപറുകള്‍ ശരിയാക്കി പത്താം ക്ലാസ് എഴുതിയ സ്കൂള്‍ അധികാരിയുടെ ഫയലില്‍ ചേര്‍ത്തി അവരുടെ സാക്ഷ്യ പത്രത്തിന്റെയും സാനിധ്യത്തിലും  ചെന്നാല്‍ ചെന്നാല്‍ മാത്രമേ അദാലത്തില്‍ പരിഗണിക്കുകയുള്ളൂ. ഒഴുകൂര്‍  ക്രസന്റ് ഹൈസ്കൂളില്‍ വീരാന്‍ കുട്ടി മാസ്റ്റര്‍ തന്നെ ചുമതല ഏറ്റെടുത്തതിനാല്‍ അപേക്ഷകര്‍ക്ക് സഹായകമായി.വളരെ ആത്മാര്‍ഥതയോടെ എന്നും ജോലി നിര്‍വഹിച്ചു പോരുന്ന അദ്ദേഹം ഇതും സഹായ മനസ്കതയോടെ കൈകാര്യം ചെയ്തു. പല സ്കൂളുകളിലും അപേക്ഷകര്‍ക്ക് സഹായകമായ രീതിയില്‍ തന്നെ ഫയലുകള്‍ നീങ്ങി.ട്രഷറികളിലും സ്റ്റേറ്റ് ബാങ്കുകളിലും സ്വാഭാവികമായ തിരക്കുണ്ടായിരുന്നെങ്കിലും അധികം ബുദ്ധിമുട്ടുണ്ടായില്ല.
           
   പക്ഷേ യഥാര്‍ത്ത പ്രധിസന്ധി വില്ലേജ് ഓഫീസിലായിരുന്നു.മൊറയൂര്‍ വില്ലേജ് ഓഫീസ് അധിക്ര്തര്‍ ദ്രോഹപരമായാണ്‌ അപേക്ഷകരോട് പെരുമാറിയതെന്ന് പല വിദ്യാര്‍ഥികള്‍ക്കും ആക്ഷേപമുണ്ട്.ഹെഡ് മാസ്റ്റര്‍ ഒപ്പിട്ടില്ല,എഴുത്തിന്‌ വലുപ്പം കൂടി,മഷിക്ക് കട്ടി കൂടി എന്നൊക്കെ പറഞ്ഞ് വിദൂരസ്ഥലങ്ങളില്‍ നിന്ന് വന്നവരെപ്പോലെയും നിര്‍ദാക്ഷിണ്യം മടക്കി അയക്കുന്നതിന്‌ പല അനുഭവസ്ഥരും സാക്ഷികളായി. പടന ,ജോലി ആവശ്യങ്ങള്‍കാണ്‌ ഇവര്‍ രേഖ ശരിയാക്കാന്‍ വന്നത് എന്ന പരിഗണ പോലും വില്ലേജുകാര്‍ കാണിച്ചില്ല എന്നാണ് പരാതി.ഏതായാലും ഏറെ വിയര്‍ത്ത് നേടിയ പേപറുകളുമായി നാളെ അദാലത്തില്‍ ഹാജരാകുമ്പോള്‍ പീടനം ഇല്ലാതിരുന്നെങ്കില്‍ എന്ന പ്രാര്‍ഥനയുലാണ്‌ ഇവര്‍. 

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com