2012 ഏപ്രിൽ 17, ചൊവ്വാഴ്ച

മസ്ജിദിലെ ജലദൗര്‍ലഭ്യതക്ക് പരിഹാരമായി.

എടപ്പറമ്പ്:  വേനല്‍ ശക്തമായതോടെ പള്ളിയില്‍ നമസ്കരിക്കാന്‍ കയറുന്നവരെ പലപ്പോഴും സ്വാഗതം  ചെയ്തിരുന്നത് ശൂന്യമായ ടാപ്പുകളും ഹൗളുകളായിരുന്നു.ഇനി വെള്ളം ഉണ്ടെന്നിരിക്കട്ടെ കൈ തൊടീക്കാന്‍ തോന്നാത്ത തരത്തിലുള്ള കലര്‍പ്പ് നിറ്ഞ്ഞതും.ഇടക്കിടക്ക് ഉസ്താദ് ഓര്‍മിപ്പിക്കുമായിരുന്നു,കഴിയുന്നതും വീട്ടില്‍ നിന്ന് വുളു എടുത്തു വരാന്‍ .ശരിക്കും ക്ളേശം നിറഞ്ഞ മാസങ്ങളായിരുന്നു കടന്ന് പോയത്.ഈ ദയനീയ സ്ഥിതി കണ്ടറിഞ്ഞ ഒരു ദീനീസ്നേഹി സ്വന്തം ചിലവില്‍ കുഴല്‍ കിണര്‍ കുഴിക്കാന്‍ സന്നദ്ധത കമ്മിറ്റിയെ അറിയിക്കുകയായിരുന്നു.കമ്മിറ്റി അതിനു പച്ചക്കൊടി കാണിച്ചതോടെ രണ്ട് ദിവസം കൊണ്ട് തന്നെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.കുടുമ്പി റോഡിനോട് ചേര്‍ന്ന് അഞ്ഞൂറോളം അടി താഴ്ചയിലാണ്‌ കുഴല്‍ കിണര്‍ നിര്‍മിച്ചത്.എഴുപത് അടിയില്‍ തന്നെ വെള്ളം കണ്ടിരുന്നെങ്കിലും ജല ലഭ്യതക്ക് വേണ്ടി കൂടുതല്‍ ആഴത്തില്‍ കുഴിച്ചത്.    
                     ഒരിക്കല്‍ പോലും തന്റെ പേര്‌ പറയരുതെന്ന് അദ്ദേഹത്തിന്‌ നിര്‍ബന്ധബുദ്ധിയുള്ളത് കൊണ്ട്   ദൈവ പ്രീതി മാത്രം കാംക്ഷിച്ച് മോട്ടോര്‍ ഉള്‍പെടെ എഴുപത്തി അയ്യായിരത്തോളം രൂപ മുടക്കി കുഴല്‍ കിണര്‍ നിര്‍മിച്ച് പള്ളിയിലെ ജലക്ഷാമം പരിഹരിച്ച ആള്‍ പ ഇപ്പൊഴും കര്‍ട്ടന്‌ പിറകിലാണ്‌.

2 comments:

അജ്ഞാതന്‍ പറഞ്ഞു...

ആ മാന്യ വെക്തിക്ക് അള്ളാഹുവിന്റെ അനുഗ്രഹ വര്‍ഷം ഉണ്ടാവട്ടെ....

Swafvan പറഞ്ഞു...

Ameen

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി
 
Design by :just4yaseer@gmail.com