2012, ജൂലൈ 31, ചൊവ്വാഴ്ച

രാഷ്ട്രീയ വടം വലി തുടരുന്നു.വി.കെ. ബാപ്പു ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു.

നെരവത്ത് : ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളിലെ എസ്.എം.സി.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  രൂപപ്പെട്ട കടുത്ത രാഷ്ട്രീയ വടം വലി തുടരുന്നതിനിടെ എസ്.എം.സി.(സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി) ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വി.കെ.ബാപ്പു നാടകീയമായി രാജി നല്‍കി.ഇക്കഴിഞ്ഞ നാലാം തിയ്യതി ചേര്‍ന്ന ജനറല്‍ ബോഡിയോഗം ഇരുവിഭാഗവും തങ്ങളുടെ ശക്തി പരീക്ഷണത്തിന്‌ വേദിയാക്കിയതിനെ തുടര്‍ന്നുണ്ടായ വിവാദത്തിനൊടുവില്‍ പഞ്ചായത്ത് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒ.യും റംസാനിന്‌ ശേഷം വീണ്ടും ജനറല്‍ ബോഡി ചേരാന്‍ ഉത്തരവിട്ടിരുന്നു.ഇതിനിടയിലാണ്‌ വ്യക്തിപരമായ കാര്യങ്ങള്‍ ചൂണ്ടീക്കാട്ടി മുന്‍ പി.ടി.എ.പ്രസിഡന്റു കൂടിയായ ബാപ്പുവിന്റെ രാജി.
                             രാജി വ്യക്തിപരമാണെന്ന് ബാപ്പു അവകാശപ്പെടുന്നുണ്ടെങ്കിലും രാഷ്ട്രീയ ബലപരീക്ഷണത്തിനോടാണ്‌ ബാപ്പുവിന്‌ വ്യക്തിപരമായി എതിര്‍പുള്ളതെന്ന്‌ വ്യക്തമാണ്‌...,പ്രാദേശിക ലീഗിന്റെ നോമിനിയായിട്ടാണ്‌ ബാപ്പു ചെയര്‍മാനായതെങ്കിലും വിടാതെ വിവാദം പിന്തുടരുന്നതിനാല്‍ സ്ഥാനത്ത് കടിച്ച്തൂങ്ങാനില്ലെന്നാണ്‌ ബാപ്പുവിന്റെ നിലപാട്.

2012, ജൂലൈ 25, ബുധനാഴ്‌ച

പത്താം തരം തുല്ല്യതാപരീക്ഷക്ക് 31 വരെ അപേക്ഷിക്കാം.

മൊറയൂര്‍:: ;സാക്ഷരതാ മിഷന്റെ പത്താം ക്ലാസ് തുല്ല്യതാ പരീക്ഷക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം.നൂറ് രൂപയാണ് അപേക്ഷാ ഫോമിന്റെ വില.കോഴ്സ് ഫീസ് പരീക്ഷയടക്കം ആയിരത്തി എണ്ണൂറ് രൂപ.ബി.പി.എല്‍... റേഷന്‍ കാര്‍ഡുള്ളവര്‍ക്കും വാര്‍ഷിക കുടുംബ വരുമാനം ഇരുപത്തിഅയ്യായിരത്തിന്‌ താഴെയുള്ളവര്‍ക്കും പഞ്ചായത്തിന്റെ ആയിരം രൂപയുടെ ആനുകൂല്യത്തിന്‌ അര്‍ഹതയുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, കോ-ഓര്‍ഡിനേറ്റര്‍ ,കെ.സി. മുജീബുറഹ്മാന്‍ എന്ന സലീം.9388230385

സേവന വഴിയില്‍ നാടിന്‌ മുതല്‍കൂട്ടായി ഖത്തര്‍ കെ.എം.സി.സി.

ങ്ങള്‍ അഭിമാനിക്കുന്നു,നിങ്ങളുടെ ഈ കൂട്ടായ്മയില്‍.......... ,.......ഞങ്ങള്‍ പ്രതീക്ഷയര്‍പിക്കുന്നു,നിങ്ങളുടെ സേവന സന്നദ്ധതയില്‍,......നാട്ടുകാരെന്ന നിലക്ക് ഞങ്ങള്‍ കടപ്പെട്ടവരായിരിക്കും, നിങ്ങളോടെന്നും......സ്വന്തം ഉപജീവനത്തിനായി നാടുവിടേണ്ടിവന്ന നിങ്ങള്‍,ഞങ്ങളോട് കാണിക്കുന്ന കാരുണ്യത്തിന്‌...,....
                    സേവന വഴിയില്‍ പുതിയ ഗാഥ രചിക്കുകയാണ്‌ ഖത്തര്‍ കെ.എം.സി.സി.പ്രവാസ ജീവിതത്തിന്റെ ഭാണ്ഡച്ചുമടുകള്‍ ശിരസ്സിലേറ്റുമ്പോഴും നാട്ടുകാരെ സ്വന്തം ഹ്ര് ദയത്തോട് ചേര്‍ത്ത് നിര്‍ത്തിയ ഇവര്‍ നമ്മുടെ അകക്കണ്ണ് തുറപ്പിക്കുന്നു.  കണ്മുന്നില്‍ നാം കാണാതെ പോകുന്ന വേദനകളും രോദനങ്ങളും ഇവര്‍ കാണുന്നു.നാം പകച്ചു നില്‍ക്കുമ്പോള്‍ ഇവര്‍ സ്നേഹപൂര്‍വം കാരുണ്യത്തിന്റെ വാതിലുകള്‍ തുറക്കുന്നു.ജീവിത വഴിയില്‍ ഇടറി വീണവര്‍ക്ക് കൈതാങ്ങാകുന്നു.എടപ്പറമ്പിലും കളത്തിപ്പറമ്പിലും പരിസരത്തുമായി ഒരു സംഘടനയും ചെയ്യാത്ത പ്രവര്‍ത്തനങ്ങളാണ്‌ ഖത്തര്‍ കെ.എം.സി.സി.കഴിഞ്ഞ അഞ്ച് വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്നത്.വലിയ ബാധ്യത വരുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം മനോമുകുരത്തില്‍ തെളിയുന്നത് ഈ പ്രവാസി കൂട്ടായ്മയും അതിന്റെ അമരക്കാരായ കീരിയാടന്‍ അലിയുടെയും മുണ്ടോടന്‍ അഹമ്മദിന്റെയും മുഖവുമായിരിക്കും.
                      ആലുങ്ങല്‍ മുജീബ് റഹ്മാന്‍ എന്ന മാനു  ബൈകപകടത്തില്‍ മരണപ്പെട്ടപ്പോള്‍ രണ്ട് പിഞ്ച്കുഞ്ഞുങ്ങളും ഭാര്യയും എല്ലാവരുടെയും നൊമ്പരമായിരുന്നു.സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ലാത്ത ഈ കുടുംബം ഒരു പക്ഷേ പാര്‍ശവല്‍കരിക്കപ്പെടുമായിരുന്ന ഘട്ടത്തില്‍ ലീഗ് പഞ്ചായത്ത് കമ്മിറ്റി കുടുമ്പത്തെ സംരക്ഷിക്കാന്‍ തീരുമാനിച്ചപ്പോള്‍  മുന്നില്‍ ശൂന്യത മാത്രമായിരുന്നു.സ്ഥലവും വീടുമടക്കം പത്ത് ലക്ഷത്തോളം ചിലവ് വരുന്ന സംരക്ഷണ പദ്ധതി എങ്ങിനെ നടപ്പാക്കുമെന്നറിയാതെ കെട്ടിയ കുറ്റിയില്‍ തന്നെ കറങ്ങുമ്പോഴാണ്‌ പദ്ധതി കണ്‍വീനര്‍ വി.പി.അബുമാസ്റ്റര്‍ക്ക് ഖത്തറില്‍ നിന്നും  മരുഭൂമിയിലെ കുളിര്‍ തെന്നലായി കെ.എം.സി.സി.പ്രസിഡന്റ് അലിയുടെ വിളിയെത്തുന്നത്.മൂന്നേക്കാല്‍ ലക്ഷത്തിലധികം രൂപയാണ്‌ ഇതിനായി കെ.എം.സി.സി. നല്‍കിയത്.തുടക്കം തന്നെ നന്നായതോടെ പ്രതീക്ഷിച്ചതിലും മികവോടെ പദ്ധതി പൂര്‍ത്തിയാക്കി.പദ്ധതി നടത്തിപ്പില്‍ ആദ്യാവസാനം കമ്മിറ്റിയുടെ ഇടപെടലുകളും ശ്രദ്ധയുമുണ്ടായിരുന്നു.
                      അതിന്‌ ശേഷം ചെറുതും വലുതുമായ പല സഹായങ്ങളും ഇവരുടെ ഭാഗത്ത് നിന്നുണ്ടായി.സി.എച്ച്.സെന്റരിന്‌ മൊബൈല്‍ ഐ.സി.യു.സൗകര്യമുള്ള ആംബുലന്‍സ് നല്‍കിയത്(ഈ ആംബുലന്‍സിലായിരുന്നു ശിഹാബ് തങ്ങളൂടെ ജനാസ ടൗണ്‍ഹാളില്‍ നിന്നും കൊണ്ട്പോയത്.),കുടുമ്പിക്കല്‍ അംഗനവാടിക്ക് സ്ഥലം വാങ്ങിയത്,വ്യക്തിഗത സഹായങ്ങള്‍,ഏറ്റവും ഒടുവിലായി തെങ്ങില്‍ നിന്നും വീണ്‌ അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട ആറങ്ങാട് ഇസ്മായീലിന്‌ സാമ്പത്തിക സഹായം നല്‍കിയത് എന്നിവ ഇവരുടെ നാട്ടുകാരോടുള്ള സ്നേഹത്തിന്റെയും പ്രതിബദ്ധതയുടെയും ചില ഉദാഹരണങ്ങള്‍ മാത്രം.

                     ദീര്‍ഘകാലമായി മണ്ഡലം കത്തര്‍ കെ.എം.സി.സി.യുടെ ഭാരവാഹിയായിരുന്ന ഇപ്പോള്‍ ജില്ലാ വൈസ് പ്രസിഡന്റുമായ  എടപ്പറമ്പ് കുടുമ്പിക്കല്‍ കീരിയാടന്‍ അലിയും നിലവിലെ മണ്ഡലം കമ്മിറ്റി ട്രഷറര്‍ കളത്തിപ്പറമ്പ് മുണ്ടോടന്‍ അഹമ്മദുമാണ്‌ ഇവരുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

                  
                     
   

2012, ജൂലൈ 23, തിങ്കളാഴ്‌ച

അയ്യോളി ആലി മുഹമ്മദ് ഹാജി നിര്യാതനായി.

പള്ളിമുക്ക്:ഒഴുകൂര്‍ പള്ളിമുക്ക് പൊറ്റത്ത് താമസിക്കുന്ന അയ്യോളി ആലി മുഹമ്മദ് ഹാജി (70 )അന്തരിച്ചു.പള്ളിമുക്ക് അങ്ങാടിയിലെ കച്ചവടക്കാരനായിരുന്നു.സ്വന്തം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കോടങ്ങാട് വച്ച് നടന്ന അപകടത്തില്‍ പരുക്കേറ്റ് ഒരു മാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.ഖബറടക്കം ഒഴുകൂര്‍ പഴയ ജുമുഅത്ത് പള്ളിയില്‍ വച്ച് നടത്തി.

നിയന്ത്രണം വിട്ട ബസ് വീടിന്റെ ഭിത്തിയില്‍ കുരുങ്ങി നിന്നു,ദുരന്തം വഴി മാറിയത് തലനാരിഴക്ക്.

പൂന്തലപ്പറമ്പ്: സ്കൂള്‍ വിദ്ദ്യാര്‍ഥികളടക്കം നിറയെ യാത്രക്കാരുമായി പൂന്തലപ്പറമ്പിലെ അപകട വളവില്‍ നിയന്ത്രണം നഷ്ടമായ മിനിബസ് റോഡരികിലെ വീടിന്റെ ഭിത്തിയിലിടിച്ച് കുരുങ്ങി നിന്നതിനാല്‍ വന്‍ ദുരന്തം ഒഴിവയി.നിരവധി യാത്രികര്‍ക്ക് പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ല.ആരുടെയും ചങ്കിടിപ്പിക്കുന്ന കാഴ്ചയാണ്‌ ഈ ബസ്സപകടം നാട്ടുകാര്‍ക്ക് നല്‍കിയാത്.
                       പി.ടി.ഹനീഫയുടെ മൊറയൂര്‍ കിഴിശ്ശേരി റൂട്ടിലോടുന്ന പി.ടി.എസ്.ബസ്സാണ്‌ സ്കൂള്‍ വിട്ട സമയത്ത് മൊറയൂരില്‍ നിന്നും കിഴിശ്ശേരിയിലേക്കുള്ള യാത്രക്കിടെ അപകടത്തില്‍ പെട്ടത്.പൂന്തലപ്പറമ്പിലെ ഇറക്കമിറങ്ങി വരുന്ന അപകട വളവില്‍ ബസിന്‌ നിയന്ത്രണം നഷ്ടമാകുകയായിരുന്നു.വന്‍ താഴ്ചയിലേക്ക് മറിയാനാഞ്ഞ ബസ്സ് യാത്രക്കാരുടെ കൂട്ടനിലവിളിക്കിടെ സമീപത്തെ പുളിക്കല്‍ ചെറീദാജിയുടെ മകന്‍ ബാവയുടെ വീടിന്റെ  നേരെ ഇടിച്ച്കയറി ഭിത്തിയില്‍ കുരുങ്ങി നില്‍ക്കുകയായിരുന്നു.അപകടം നടന്നയുടനെ നാട്ടുകാര്‍ ഓടിക്കൂടി സാഹസികമായി യാത്രക്കാരെ പുറത്തിറക്കി.

         മുന്നിലെ രണ്ട് ടയറടക്ക വേര്‍പെട്ട് ബസിന്റെ താഴ്ചയിലേക്ക്  തൂങ്ങി നില്‍ക്കുന്ന കാഴ്ച ആരെയും ഭയപ്പെടുത്തും.പരുക്കേറ്റവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2012, ജൂലൈ 22, ഞായറാഴ്‌ച

പി.ടി.എ.പ്രസിഡന്റ്:തിരഞ്ഞെടുപ്പ് റദ്ധാക്കി.

നെരവത്ത്:ഒഴുകൂര്‍ ജി.എം.യു.പി സ്കൂളില്‍ ജനറല്‍ ബോഡി തീരുമാനം അട്ടിമറിച്ച് പി.ടി.എ.പ്രസിഡന്റിനെ തിരഞ്ഞെടുത്ത സംഭവം പുതിയ വഴിത്തിരിവില്‍.., രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.സകീന ഇടപെട്ട് നടപടി റദ്ധാക്കിയതോടെയാണ്‌ പുതിയ പ്രതിസന്ധിയുടലെടുത്തത്.
                ഇക്കഴിഞ്ഞ നാലാം തിയ്യതി നടന്ന ജനറല്‍ ബോഡിയില്‍ ഇരു വിഭാഗവും ചേരിതിരിഞ്ഞ മത്സരത്തിനൊടുവില്‍ ജാബിര്‍ വിഭാഗ യോഗം അവസാനിപ്പിക്കുന്നതിന്‌ മുമ്പ് ഇറങ്ങിപ്പോകുകയും വി.കെ.ബാപ്പുവിനെ എസ്.എം.സി.ചെയര്‍മാനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.പിന്നീട് ജാബിര്‍ വിഭാഗം പരാതിപ്പെടുകയും ചില അധ്യാപകരുടെ ഒത്താശയോടെ ജാബിറിനെ പി.ടി.എ.പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു.
                 എന്നാല്‍ ജനറല്‍ ബോഡി ചേര്‍ന്നത് എസ്.എം.സി.തിരഞ്ഞെടുക്കാനാണെന്നും ജനറല്‍ ബോഡി തീരുമാനം അട്ടിമറിച്ച് പിന്‍വാതിലിലൂടെ ജാബിറിനെ പി.ടി.എ.പ്രസിഡന്റായി പിന്നീട് തിരഞ്ഞെടുത്ത് നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് കാണിച്ച് ആലങ്ങാടന്‍ മുഹമ്മദിന്റെ കീഴില്‍ ഒരു വിഭാഗം രക്ഷിതാക്കള്‍ പഞ്ചായത്ത് പ്രസിഡന്റിനും ഹെഡ്മിസ്ട്രസ്സിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ്‌ തിരഞ്ഞെടുപ്പ് റദ്ധാക്കിയത്.
                റംസാന്‍ നോമ്പിന്‌ ശേഷം ഒരാഴ്ച സമയം നല്‍കി ജനറല്‍ ബോഡി ചേര്‍ന്ന് പി.ടി.എ തിരഞ്ഞെടുത്താല്‍ മതിയെന്നും യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും കൊണ്ടോട്ടി എ.ഇ.ഒ.യും പങ്കെടുക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് നിര്‍ദേശിച്ചു.ആവശ്യമെങ്കില്‍ പോലീസ് സഹായ തേടാനും പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

2012, ജൂലൈ 20, വെള്ളിയാഴ്‌ച

"വിജ്ഞാന വേദി" 25 മുതല്‍


എടപ്പറമ്പ് : എടപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന "വിജ്ഞാന വേദി" ( റമളാന്‍ പഠന വേദി )  25 മുതല്‍ ളുഹര്‍ നമസ്കാരാനന്തരം എടപ്പറമ്പ് ജുമാമസ്ജിദില്‍ വെച്ച് നടത്തപ്പെടുന്നു. 10 ദിവസങ്ങളിലായി നടക്കുന്ന പഠന ക്ലാസുകളില്‍ മഹല്ല് ഖാസി കെ.ടി അബ്ദുല്‍ മജീദ് ബാഖവി " "വിശൂദ്ദ റമളാന്‍ വിശുദ്ദ  ഖുര്‍ആന്‍ " എന്ന വിഷയാവതരണത്തോടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.തുടര്‍ന്ന് വരും ദിവസങ്ങളില്‍ മുനീര്‍ ദാരിമി കാരക്കുന്ന് , കെ.പി അബ്ദുന്നാസര്‍ മുസ്ലിയാര്‍ , സി.എച് അബൂബക്കര്‍ ഫൈസി മേലാറ്റൂര്‍ , ഷറഫുദ്ദീന്‍ ലത്വീഫി വെള്ളൂര്‍, കെ.കെ.സി മുഹമ്മദ് ബാഖവി, കെ.പി അബ്ദുല്‍ മജീദ് ബാഖവി , പി.എ മുഹമ്മദ് സാലിം ബാഖവി തുടങ്ങിയവര്‍ ക്ലാസ്സെടുക്കും . ക്ലാസ്സുകള്‍ 3 - 08 -2012 വെള്ളി അവസാനിക്കും.

2012, ജൂലൈ 19, വ്യാഴാഴ്‌ച

നോമ്പുകാലവും എടപ്പറമ്പുകാരും

എടപ്പറമ്പ് : പരിശുദ്ധ റമളാനിനെ കയ്യേല്‍ക്കാനുള്ള അവസാന ഒരുക്കങ്ങളും പൂര്‍ത്തിയാക്കി കാതിരിക്കുകയാണ് നാട്ടുകാര്‍........,കാരണവന്മാര്‍ എപ്പഴേ റെഡി.പിന്നെ ചെറുപ്പക്കാരുടെ കാര്യം,യാഥാര്‍ത്യത്തോട് പൊരുത്തപ്പെടാതെ തരമില്ലല്ലോ?.നോമ്പ് അടുക്കുമ്പോഴൊരു ആധിയൊക്കെ കാണും.ഹോ! ഇനിയൊരു മാസം എങ്ങനെ അതിജീവിക്കും?
                    എന്നാല്‍ പിന്നെ നോമ്പ് തുടങ്ങിക്കഴിഞ്ഞാല്‍ എല്ലാം ശരിയായി.ചെറിയൊരു സ്റ്റാര്‍ട്ടിംഗ് ട്രബിളൊക്കെ ഉണ്ടാകും.പ്രത്യേകിച്ചും കാലാവസ്ഥ ഇപ്രാവശ്യം അല്പം വശപ്പിശകുണ്ടാക്കുന്ന ലക്ഷണമുണ്ട്.എട്ട് പത്ത് കൊല്ലമായി നല്ല മഴക്കാലത്തായിരുന്നല്ലോ നോമ്പ്?.സംശയിക്കേണ്ട,ഇപ്രാവശ്യവും മഴക്കാലത്ത് തന്നെ,അതും ആരും വെറുതെ നോമ്പെടുത്തു പോകുന്ന കര്‍കിടക മാസത്തില്‍..,പറഞ്ഞിട്ടെന്തു കാര്യം?.മഴ വേണ്ടേ... മഴ..?.മീനമാസത്തിലെ ചൂട് എന്നൊന്നും പറയുന്നില്ല.എന്നാലും സാമാന്യം നല്ല വേനലാണല്ലോ ഈ കര്‍കിടകത്തില്‍?.സാരമില്ല,കുറച്ചൊക്കെ കഷ്ടപ്പെടാതെ പിന്നെ നോമ്പിനെന്ത് ത്രില്ല്?
                 പൊതുവെ നോമ്പായാല്‍  എല്ലാവരും പള്ളികളിലായിരിക്കുമെന്നൊരു ധാരണ മുസ്ലിംകള്‍ അല്ലാത്തവര്‍ക്കിടയിലുണ്ട്.അതു കൊണ്ടാണല്ലോ നിറഞ്ഞു കവിഞ്ഞ പള്ളികളുടെ ചിത്രങ്ങള്‍ പത്രങ്ങളിലൊക്കെ നോമ്പ് കാലത്ത് അച്ചടിച്ചു വരാറുണ്ട്.അതില്‍ കുറച്ചൊക്കെ ശരിയുണ്ട് താനും.അങ്ങനെതന്നെ ആയിരിക്കുകയും വേണം.
                 ഈ വര്‍ഷം എടപ്പറമ്പ് മസ്ജിദും മഹല്ല് കമ്മിറ്റിയും നോമ്പിനെ വരവേല്‍ക്കാന്‍ കാര്യമായി തന്നെ ഒരുങ്ങിയിട്ടുണ്ട്.പള്ളിയിലെ പായകളോക്കെ മാറ്റി ഏകദേശം ഒന്നര ലക്ഷത്തോളം രൂപ മൊടക്കി നല്ല ഒന്നാം തരം പച്ച കാര്‍പെറ്റ് വിരിച്ചിട്ടുണ്ട്.നോമ്പിന്‌ മുന്നോടിയായി സമദ് പൂക്കോട്ടൂരിന്റെ ഉദ്ബോതന ക്ലാസ് നേരത്തെ സംഘടിപ്പിച്ചിരുന്നു.ഇനി നാലാം നോമ്പ് മുതല്‍ പടന ക്ലാസ്സ് ആരംഭിക്കാനിരിക്കുന്നു.കഴിഞ്ഞ രണ്ട് വര്‍ഷമായി തുടര്‍ന്ന് വരുന്ന തറാവീഹ് ഖതമുല്‍ ഖുര്‍ആന്‍ ഈവര്‍ഷവുമുണ്ടാകും.കോഴിക്കോട് സ്വദേശിയും നന്തി ദാറുസ്സലാം വിദ്യാര്‍ഥിയുമായ ഹാഫിള്‍ അനസ് ആണ്‌ ഇപ്രാവശ്യവും തറാവീഹിന്‌ നേത് ര്‍ത്വം നല്‍കുക.ദാറുല്‍ ഹിക്കം മദ്രസ്സയിലും നോമ്പിനോടനുബന്ധിച്ചുള്ള തെയ്യാറെടുപ്പ് ക്ലാസ്സ് നടന്നിരുന്നു.റമളാന്‍ മൂന്നാം വാരം അഞ്ച് ദിവസത്തെ ക്ലാസ്സ് സംഘടിപ്പിക്കുന്നുണ്ട്.ദാറുല്‍ ഹുദാ സുന്നി മദ്രസ്സയിലും നാലാം നോമ്പ് മുതല്‍ മത ക്ലാസ്സ് തുടങ്ങാനിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ബോധനത്തിനൊന്നും ഒരു കുറവും വരുത്തില്ല.നന്നാവേണ്ടവര്‍ക്ക് അതാവാമെന്നര്‍ഥം.
              ന്യായ വിലക്ക് സാധനങ്ങള്‍ വാങ്ങാന്‍  പരമേശ്വരന്റെ നന്മ സ്റ്റോറില്‍ റംസാന്‍ വിപണി ആരംഭിച്ചിട്ടുണ്ട്.
                  നോമ്പിനടുപ്പിച്ച് അങ്ങാടിയൊക്കെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ ശുചിയാക്കിയതിനാല്‍ ചെത്തൈ ക്ലീന്‍..,ഇനി ആളുകളുടെ മനസ്സ്കൂടി ക്ലീനായാല്‍ മതി.ഒരു മാസം പട്ടിണി (ഇപ്പോഴെന്ത് പട്ടിണി?നോമ്പ് നോല്‍കുന്നത് തന്നെ നല്ലവണ്ണം വെട്ടിവിഴുങ്ങാനല്ലേ?) കിടക്കേണ്ടതല്ലേ ,മനസ്സും ക്ലീനാകും.
           ഇപ്പോ അങ്ങാടിയിലൊക്കെ ബോഡ് തൂക്കിയിരിക്കുന്നു.സമൂസ,പൊറോട്ട,കട് ലറ്റ്,പഴംപൊരി,ചപ്പാത്തി എന്നിവ മൊത്തമായും മൊത്തമല്ലാതെയും ലഭിക്കുമെന്ന്,വേണ്ടവര്‍ ഫോണിലോ നേരിട്ടോ ബന്ധപ്പെടണമെന്ന്.ഇതൊന്നു ഇല്ലാതെ നോമ്പ് തന്നെ ഇല്ല എന്നായി.പഴവര്‍ഗങ്ങള്‍ വേറെയും.അതെങ്ങനെ നോമ്പൊക്കെയിപ്പോ അനുഷ്ടാനമല്ലല്ലോ?.ആഘോഷമല്ലേ?തിന്നും കുടിച്ചും കുറച്ച് പട്ടിണി കിടന്നും കുറെ നിസ്കരിച്ചും കുറെ ഉറങ്ങിയും വഅള്‌ കേട്ടുമൊക്കെ ഒരു തരം ആഘോഷം!!!.നോമ്പെന്നല്ല എല്ലാം ഇപ്പോള്‍ ആഘോഷമാണ്‌..,ആത്മീയ ആഘോഷം.!!!എല്ലാ മതക്കാര്‍ക്കും ആത്മീയത ആഘോഷമാകുമ്പോള്‍ നമ്മളും നടുവെ ഓടും.   നമ്മുടെ നോമ്പിനെ ആദരവോടെ നോക്കിക്കണ്ടിരുന്ന  മറ്റു മതസ്ഥര്‍ ഇപ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മെ പരിഹസിക്കുന്നു..വേറൊന്നും കൊണ്ടല്ല,നമ്മുടെ തീന്‍ മേശകളിലെ ധാരാളിത്തം കണ്ടിട്ട്!!!
                 ഈ കര്‍കിടക വേനലിലെ നോമ്പിന്റെ യഥാര്‍ത്ത അന്ത:സത്ത ഉള്‍കൊണ്ട് നോമ്പനുഷ്ടിക്കാനുള്ള വിവേകം സര്‍വ ശക്തന്‍ നമുക്ക് നല്‍കുമാറാകട്ടേ......
   കാര്‍പെറ്റ് വിരിച്ച പള്ളിയുടെ അകത്തളം.
             

പ്രധാനമായൊരു കാര്യം വിട്ടു പോയി.മലബാര്‍ മുസ്ലിംകളുടെ ദേശീയ-അന്തര്‍ ദേശീയ ഭക്ഷണമായ പോത്തിറച്ചി ഒരു നീണ്ട ഇടവേളക്ക് ശേഷം നോമ്പിനോടനുബന്ധിച്ച് എടപ്പറമ്പില്‍ ലഭ്യമാവുന്നു.മുസ്ലിയാരങ്ങാടിക്കാരാണ്‌ നമ്മുടെ കഷ്ടപ്പാടൂം പെടാപാടും കണ്ടറിഞ്ഞ് സഹായിക്കന്‍ തയ്യാറായത്.എടപ്പറമ്പില്‍ കമ്മദും കളത്തിപ്പറമ്പില്‍ കാഞ്ഞിരങ്ങാടനും പോത്തറവ് നിര്‍ത്തിയതില്‍ പിന്നെ എന്തോരം ബുദ്ധിമുട്ടനുഭവിച്ചവരാണ്‌ നമ്മള്‍..,



          

2012, ജൂലൈ 18, ബുധനാഴ്‌ച

പൊള്ളുന്ന വിലക്കയറ്റത്തില്‍ അശ്വാസമായി റംസാന്‍--‌ ----ഓണം വിപണി.2012

 എടപ്പറമ്പ്:മോങ്ങം വനിതാ സഹകരണ സംഘത്തിന്റെ കീഴില്‍ എടപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറില്‍ റംസാനോടനുബന്ധിച്ചുള്ള സഹകരണ റംസാന്‍- ഓണം വിപണി 2012 ആരംഭിച്ചു.എല്ലാ വിധ നിത്യോപയോഗ സാധനങ്ങളും സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡി നിരക്കിലും വിലക്കുറവിലും ലഭിക്കുമെന്നത് സാധാരണക്കാരന്‌ വലിയ അനുഗ്രഹമാകും.ആഗസ്റ്റ് 28 വരെയായിരിക്കും വിപണി പ്രവര്‍ത്തിക്കുക.

2012, ജൂലൈ 15, ഞായറാഴ്‌ച

സി.പി.എം.പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നാളെ.

വിവിധ ആവശ്യങ്ങളുന്നയിച്ച് മൊറയൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴില്‍ നടത്തുന്ന മൊറയൂര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നാളെ രാവിലെ പത്ത് മണിക്ക് മൊറയൂര്‍ അങ്ങാടിയില്‍ നിന്നും ആരംഭിക്കും.
              തടപ്പറമ്പിലെ പഞ്ചായത്ത് അധീനതയിലുള്ള ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് പതിച്ച് നല്‍കുക,പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ പാര്‍പിട പദ്ധതി നടപ്പിലാക്കുക,അഴിമതി അവസാനിപ്പിച്ച് പദ്ധതി നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

ക്രസന്റ് ഹൈസ്കൂളിന്‌ പ്ല്സ്ടു അനുവദിക്കണമെന്ന് ഗ്രാമസഭാ പ്രമേയം.

കളത്തിപ്പറമ്പ്:മേഖലയിലെ ഏക ഹൈസ്കൂളായ ഒഴുകൂര്‍ നെരവത്ത് ക്രസന്റ് ഹൈസ്കൂളിന്‌ പ്ലസ് ടു അനുവദിക്കണമെന്ന് പതിനേഴാം വാര്‍ഡ് ഗ്രാമസഭ പ്രമേയം പാസാക്കി.നേരത്തെ രാഷ്ട്രീയ പാര്‍ട്ടികളടക്കം വിവിധ സംഘടനകള്‍ ഉയര്‍ത്തിയ ഇക്കാര്യത്തിലെ ജനകീയത വെളിപ്പെടുത്തുന്നതായിരുന്നു സ്കൂള്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡിന്റെ തന്നെ ഗ്രമസഭാ പ്രമേയം.ഈ വിഷയം എടപ്പറമ്പ് വോയ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
                പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിക്കുള്ള നിര്‍ദേശങ്ങള്‍ സമര്‍പിക്കാന്‍ ചേര്‍ന്ന ഗ്രാമസഭയില്‍ ഒഴുകൂരിന്റെ വികസന-വിദ്യാഭ്യാസ-സാംസ്കാരിക പുരോഗതിക്ക് ഉതകുന്ന ഒട്ടേറെ നിര്‍ദേശങ്ങളാണ്‌ ഗ്രാമസഭാംഗങ്ങള്‍ സമര്‍പിച്ചത്.നീര്‍തട വികസനം,പുതിയ റോഡുകള്‍ നിര്‍മിക്കല്‍,നിലവിലെ റോഡുകള്‍  വികസിപ്പിക്കല്‍,കുടിവെള്ള പദ്ധതികള്‍,സ്കൂളുകളോട് ചേര്‍ന്ന് പൊതു വായനശാലകള്‍,എടപ്പറമ്പ് കേന്ദ്രീകരിച്ച് പുതിയ പ്രൈമറി സ്കൂള്‍ തുടങ്ങിയവ നിര്‍ദേശങ്ങളില്‍ ചിലതാണ്‌...,
              ഗ്രാമസഭാ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി.അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ സഫിയ ആധ്യക്ഷം വഹിച്ചു.മേലയില്‍ അഷ്റഫ് മാസ്റ്റര്‍,കെ.സി.സകീര്‍ മാസ്റ്റര്‍,പി.അബ്ദുല്‍ ഗഫൂര്‍, അന്‍വര്‍,കലന്തന്‍ കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.

ആറങ്ങാട്ട് ഇസ്മാഈലിന്‌ ഖത്തര്‍ കെ.എം.സി.സിയുടെ കൈതാങ്ങ്.

കളത്തിപ്പറമ്പ്:തെങ്ങില്‍ നിന്നും വീണ്‌ പരുക്കേറ്റ് അരക്ക് കീഴെ തളര്‍ന്ന് കിടപ്പിലായ ഒഴുകൂര്‍ കളത്തിപ്പറമ്പ് ആറങ്ങാട് കെ.സി.സൈദലവിയുടെ മകന്‍ ഇസ്മായീലിന്‌ ഖത്തര്‍ കെ.എം.സി.സി മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി 130001 രൂപയുടെ ധനസഹായം നല്‍കി.
                              ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി.പരീക്ഷക്കുള്ള തെയ്യാറെടുപ്പിനിടെയാണ്‌ ഇളനീരിടാന്‍ വേണ്ടി മുറ്റത്തെ തെങ്ങില്‍ നിന്നും വീണ്‌ പരുക്കേറ്റത്.നെട്ടല്ല് തകര്‍ന്ന ഇസ്മായീലിന്‌ കോഴിക്കോട് മിംസ് ഹോസ്പിറ്റലില്‍ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നെങ്കിലും അരക്ക് കീഴെ ചലനശേഷി തിരികെ ലഭിച്ചില്ല.നാട്ടുകാര്‍ പിരിവെടുത്ത് ഒരു തുക കുടുംബത്തെ ഏല്പിച്ചിരുന്നെങ്കിലും മാസങ്ങളായുള്ള തുടര്‍ ചികിത്സ കുടൂംബത്തിന്റെ അവസ്ഥ പരിതാപകരമാക്കിയിരുന്നു. ഇതിനിടെ ലഭിച്ച ധനസഹായം ഇവര്‍ക്ക് ഏറെ ആശ്വാസകരമാണ്‌...
                      സൈദലവി മൊറയൂര്‍ പ്രസിഡന്റും ശെരീഫ് അരിമ്പ്ര സെക്രട്ടറിയും മുണ്ടോടന്‍അഹമ്മദ് ട്രഷററുമായ കമ്മിറ്റിക്ക് കീഴിലാണ്‌ നിയോജക മണ്ഡലം കെ.എം.സി.സി.പ്രവര്‍ത്തിക്കുന്നത്.പരിപാടിയുടെ ഉത്ഘാടനവും ധന സഹായ വിതരണവും പി.ഉബൈദുള്ള എം.എല്‍... എ നിര്‍വഹിച്ചു.എം സൈദലവി ആധ്യക്ഷം വഹിച്ചു.എ.കെ.മുസ്തഫ തിരൂരങ്ങാടി മുഖ്യ പ്രഭാഷണം നടത്തി.പി.വീരാന്‍ കുട്ടി ഹാജി,വി.ടി.ശിഹാബ് മാസ്റ്റര്‍,വി.പി.അബു മാസ്റ്റര്‍,കെ.സി.ശിഹാബ്,എം.കമ്മദ്.പി.റ്റി.ഗഫൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കെ.സി.സകീര്‍ മാസ്റ്റര്‍ സ്വാഗതവും എം.പി.മുഹമ്മദലി നന്ദിയും പറഞ്ഞു.

2012, ജൂലൈ 11, ബുധനാഴ്‌ച

പി.ടി.എ.വിവാദം:പരാതി നല്‍കി.

നെരവത്ത് :ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ ജനറല്‍ ബോഡി ചേരാതെ പി.ടി.എ.പ്രസിഡന്റായി ജാബിറിനെ തിരഞ്ഞെടുക്കാന്‍ ചില അധ്യാപകരുടെ ഒത്താശയോടെധാരണയാക്കിയതിനെതിരെ ഒരു വിഭാഗം രക്ഷിതാക്കള്‍ പരാതി നല്‍കി. ക്ലാസ് പി.ടി.എ.യൊ ജനറല്‍ ബോഡിയോ ചേര്‍ന്ന് പ്രസിഡന്റിനെയും ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നതിന്‌ പകരം രാഷ്ട്രീയ പക്ഷപാതിത്തമുള്ള ഏതാനും അധ്യാപകരുടെ ഉപചാപക ശ്രമത്തിന്റെ ഭാഗമായി ഏകപക്ഷീയമായി ജാബിറിനെ പ്രസിഡന്റാക്കിയതാണെന്നാണ്‌ ആരോപണം.സ്കൂള്‍ അധിക്റ്തര്‍ തീരുമാനം മാറ്റിയില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പിന്‌ പരാതി നല്‍കുമെന്നും രക്ഷിതാക്കളുടെ നേത്ര് ത്വത്തില്‍ പ്രക്ഷോപ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും ആലങ്ങാടന്‍ മുഹമ്മദ് അറിയിച്ചു.

2012, ജൂലൈ 9, തിങ്കളാഴ്‌ച

റഷീദ് ഫൈസിക്ക് യാത്രയയപ്പ്: വിട പറയുന്നത് അധ്യാപനത്തിന്റെ മഹിത മാത്രക. .

എടപ്പറമ്പ്:പാലീരി ദാറുല്‍ഹികം മദ്രസ്സയില്‍ കഴിഞ്ഞ ആറ് വര്‍ഷമായി അധ്യാപകനായി ജോലി ചെയ്യുന്ന റഷീദ് ഫൈസി വിദേശത്തേക്ക് യാത്രയാകുകയാണ്‌..,അധ്യാപനത്തില്‍ സ്വന്തമായി സ്വായത്തമാക്കിയ ഉത്തമ ശൈലിക്കുടമയായിരുന്ന ഇദ്ദേഹം വിദ്യാര്‍ഥികളുടെ മാത്റ്കാ ഉസ്താദായിരുന്നു.ഒരിക്കല്‍ പോലും ആരോടും മുഖം തിരിച്ചില്ല,ഇഷ്ടപ്പെടാത്ത വാക്കുകള്‍ പ്രയോഗിച്ചില്ല,അനിഷ്ടത്തോടെ ആരെയും വേര്‍തിരിച്ചില്ല.സദാ മുഖത്തെ ആ പ്രസാദമായ സൗമ്യത,ലാളിത്യം,കുലീനത ...ഒന്നും ഒരിക്കലും കൈവിട്ടിരുന്നില്ല.രക്ഷിതാക്കള്‍ക്കോ വിദ്യാര്‍ഥികള്‍ക്കോ മാനേജ്മെന്റിനോ അദ്ദേഹത്തെകുറിച്ചും  പരാതിയില്ലായിരുന്നു.
          ഉസ്താദ് ഏത് ക്ലാസില്‍ പടിപ്പിച്ചാലും ഏത് വിഷയം പടിപ്പിച്ചാലും വിജയം നൂറ് ശതമാനമായിരിക്കും എപ്പോഴും.മദ്രസയില്‍ ചരിത്രത്തിലാദ്യമായി ഈ വര്‍ഷം പ്ലസ് ടു ആരംഭിച്ചപ്പോള്‍ ക്ലാസ്സ് കൈകാര്യം ചെയ്യാന്‍ വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട്ഫൈസിയെയല്ലാതെ മറ്റാരെയും ആ ഉത്തരവാദിത്തം ഏല്പിക്കാനാകുമായിരുന്നില്ല. പ്ലസ് ടു വിലും നൂറ് ശതമാനം വിജയം ഉണ്ടായിരിക്കുമെന്ന കാര്യത്തിലും കമ്മിറ്റിക്ക് സംശയമില്ല.
         
ദാറുല്‍ ഹികം മദ്രസ്സയുടെ വിജയത്തില്‍ നിര്‍ണായക ഘടകമായിരുന്ന ഉസ്താതിനെ നിറഞ്ഞ മനസ്സോടെ എന്നാല്‍ അതിയായ ദു:ഖഭാരത്തോടെയുമാണ്‌ ഇന്നലെ യാത്രയയപ്പ് നല്‍കിയത്.മദ്രസ്സയിലെ മുഴുവന്‍ വിദ്യര്‍ഥികളും മിക്കവാറും രക്ഷിതാക്കളും പരിപാടിയില്‍ പങ്കെടുത്തത് തന്നെ ഇദ്ദേഹത്തിനുള്ള അംഗീകാരമായിരുന്നു.
           ഇദ്ദേഹത്തിന്റെ കൂടെ തന്നെ രണ്ട് വര്‍ഷമായി മദ്രസ്സയില്‍ അധ്യാപനം നടത്തുന്ന മുഹമ്മദലി ഫൈസിയും ജോലി രാജിവച്ച് പോകുകയായാണ്‌.,ഹ്ര്ദ്യമായ യാത്രയയപ്പാണ്‌ ഉസ്താദിനും വിദ്യാര്‍ഥികളും കമ്മിറ്റിയും ഒരുക്കിയത്.
            യാത്രയയപ്പ് യോഗം മഹല്ല് ഖാസി മജീദ് ബാഖവി ഉത്ഘാടനം ചെയ്തു.മദ്രസ്സ പ്രസിഡന്റ് പൂക്കോടന്‍ മുഹമ്മദ് ആധ്യക്ഷത വഹിച്ചു.കമ്മിറ്റിയുടെ ഉപഹാരം വി.കെ. ബാപ്പു വിതരണം ചെയ്തു.

2012, ജൂലൈ 8, ഞായറാഴ്‌ച

ജാബിറിനെ പി.ടി.എ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അഭ്യൂഹം

ഒഴുകൂര്‍ : കഴിഞ്ഞ ദിവസം ഏറെ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ  ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ നടന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) തിരഞ്ഞെടുപ്പില്‍ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കാത്ത ജാബിറിനെ പി.ടി.എ പ്രസിഡന്റായി തിരഞ്ഞെടുത്തതായി അഭ്യൂഹം.

           കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി മീറ്റിങില്‍ വിവിധ ആളുകള്‍ ചേരിതിരിഞ്ഞ് നടത്തിയ വാഗ്വാദത്തില്‍ അത്ര്പ്തി പ്രകടിപ്പിച്ച് ജാബിര്‍ സദസ്സില്‍നിന്നും ഇറങ്ങിപ്പോയിരുന്നു, തുടര്‍ന്ന് തിരഞ്ഞെടുത്ത കമ്മിറ്റിയില്‍ ജാബിര്‍ അംഗമായിരുന്നില്ല . പിറ്റേദിവസം ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരികുന്നതിനായി വിവിധ വിഭാഗങ്ങളിലെ പ്രധിനിധികളുമായി ചര്‍ച്ച നടത്തി ജാബിറിനെ കമ്മറ്റിയില്‍ ഉല്പെടുത്താനും പ്രസിഡന്റ് സ്ഥാനം നല്‍കാനും തീരുമാനിക്കുകയായിരുന്നു.   പൊതു സദസ്സില്‍ വെച്ചുള്ള തീരുമാനം അട്ടിമറിച്ചത് ജനാധിപത്ഥ്യ രീതിക്ക് എതിരാണെന്നാണ് ഒരുകൂട്ടം ആളുകളുടെ വാദം , എന്നാല്‍ സ്കൂള്‍ ഹെഡ്മിസ്റ്റ്രസ്സിനെ ഭീഷണിപ്പെടുത്തിയാണ്  പൊതുയോഗത്തില്‍ അംഗങ്ങളെ ചേര്‍ത്തതെന്നും മറു വിഭാഗം വാദിക്കുന്നു. ഏതായാലും കാര്യങ്ങള്‍ കലങ്ങിത്തെളിയും വരെ ഇരുകൂട്ടര്‍ക്കും നിക്കക്കള്ളിയുണ്ടാവില്ല.

2012, ജൂലൈ 6, വെള്ളിയാഴ്‌ച

ബറാഅത്ത് രാവ് സംഗമം.


എടപ്പറമ്പ്:എടപ്പറമ്പ് മഹല്ല് കമ്മിറ്റിക്ക് കീഴില്‍ നടന്ന ബറാഅത്ത് ദിന സംഗമം പള്ളിയില്‍ വച്ച് നടന്നു.മഹല്ല് ഖാസി അബ്ദുല്‍ മജീദ് ബാഖവി,മഹല്ല് പ്രസിഡന്റ് ഇ.കെ.അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവര്‍ നേത്ര്ത്വം നല്‍കി.
         പരിശുദ്ധ റമസാനിനോടനുബന്ധിച്ചുള്ള ഉത്ബോദന പ്രഭാഷണം കേന്ദ്ര ഹജ്കമ്മിറ്റി അംഗം ജനാബ് അബ്ദുസ്സമദ് പൂകോട്ടൂര്‍ നിര്‍വഹിച്ചു.

2012, ജൂലൈ 4, ബുധനാഴ്‌ച

ചേരി തിരിഞ്ഞ് കടുത്ത മത്സരം.വി.കെ.ബാപ്പു.ജി.എം.യു.പി.സ്കൂള്‍ പ്രഥമ എസ്.എം.സി.ചെയര്‍മാന്‍.

നെരവത്ത്:വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം ഒഴുകൂര്‍ ജി.എം.യു.പി.സ്കൂളില്‍ നടന്ന സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി (എസ്.എം.സി.) തിരഞ്ഞെടുപ്പില്‍ വാശിയേറിയ മത്സരത്തിനാണ്‌ സാക്ഷ്യം വഹിച്ചത്.രക്ഷിതാക്കള്‍ ഇരു ചേരികളായി നിലയുറപ്പിച്ച ശക്തമായ വാഗ്വാദത്തിനും പലപ്പോഴും ഉന്തും തള്ളിലും വരെ കാര്യങ്ങള്‍ എത്തിയപ്പോള്‍ .മുതിര്‍ന്നവരും അധ്യാപകരും സംഘര്‍ഷമൊഴിവാക്കാന്‍ പാട്പെട്ടു.
             നിലവിലെ പി.ടി.എ.പ്രസിഡന്റ് ജാബിറിന്റെ കീഴില്‍ ഒരു വിഭാഗവും പൂന്തല സുലൈമാന്റെയും സൈക്കോ അലിയുടെയും നേത്ര്‌ത്വത്തില്‍ മറു വിഭാഗവും സംഘടിച്ചു കമ്മിറ്റിയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്തപ്പോള്‍പുറത്ത് നില്‍ക്കുന്നവര്‍ അകത്ത് കാളപൂട്ട് നടക്കുകയാണെന്ന് സംശയിച്ചെങ്കില്‍ അവരെ കുറ്റം പറയാനാവില്ല.അത്രക്കായിരുന്നല്ലോ ഉള്ളിലെ പൂരം.
             പുതിയ പരിഷ്കാരപ്രകാരം വാര്‍ഡ് മെമ്പര്‍ കമ്മറ്റിയില്‍ നിര്‍ബന്ധമായതിനാല്‍ മെമ്പറുടെ ഭര്‍ത്താവ് ജാബിറും അംഗമാകുന്നതിനെ മറുഭാഗം ശക്തമായി എതിര്‍ത്തു.ആയിരത്തിയഞ്ഞൂര്‍ കുട്ടികള്‍ പടിക്കുന്ന സ്ക്കൂളില്‍ ഒരു വീട്ടില്‍ നിന്ന് രണ്ട്പേര്‍ വേണ്ടയെന്നാണ്‌ വാദം.സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രദേശങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്നും ഇവര്‍ വാദിച്ചപ്പോള്‍ ഇതിന്‌ പൊതുവെ അംഗീകാരം ലഭിച്ചു.ഏറ്റവും തര്‍ക്കത്തിനിടയാക്കിയത് ജാബിറിന്റെ അംഗത്വം തന്നെയായിരുന്നു.ജാബിറിന്റെ അംഗത്വം ഒരു നിലക്കും അംഗീകരിക്കില്ലെന്ന് ശക്തമായ നിലപാട് തുടരുകയും രംഗം തന്നെ വശളാകുമെന്ന ഘട്ടമെത്തുകയും ചെയ്തതോടെ ജാബിറിന്റെ കൂടെയുള്ളവര്‍ പതുക്കെ ഉള്‍വലിഞ്ഞു.
               അവസാനം മുന്‍ പി.ടി.എ. പ്രസിഡന്റ് വി.കെ.ബാപ്പുവിനെ ചെയര്‍മാനായും രണ്ടാം വാര്‍ഡ് മെമ്പര്‍ കെ. നഫ്ലുന്നിസയെ വൈസ് ചെയെര്‍ പേര്‍സണായും തിരഞ്ഞെടുത്തു.
   

More
അറിയിപ്പുകള്‍
വീഡിയോ ഗ്യാലറി

 
Design by :just4yaseer@gmail.com